2020 ഒക്‌ടോബർ 26, തിങ്കളാഴ്‌ച

👶ഉണ്ണിക്കവിത👶

#ഉണ്ണികൾ👶👶
( ഇളം പൈതൽ)
*ഉണ്ണിക്കവിത*
 

സത്യവും മിത്യയു മെന്തെന്നറിയാത്ത 
ഉണ്ണികൾ എന്തെന്തു ഭാഗ്യവാന്മാർ
എന്തു വേണ്ടീടിലും തൊന്തരവാകീടുകിൽ
അമ്മാനമാടിടും കൊച്ചു കൈയ്യിൽ
അച്ഛനുമമ്മയും സ്നേഹം ചൊരിയുകിൽ
എന്തെന്ത് ശോഭനമാ ജീവിതം
അയലത്തെ പൈതങ്ങൾ ആടിപ്പാടീടുകിൽ
ഒന്നിച്ചെത്തീടുവാൻ എന്ത് മോഹം
  ആദ്യമായുസ്ക്കൂളിൽ പോകുന്ന നേരത്ത്
  കാണുന്ന കാഴ്ചകൾക്കെന്ത് ചന്തം
ബസ്സുകൾ,കാറുകൾ,ലോറികൾ, ജീപ്പുകൾ
തെരുതെരെ റോഡിലൂടോടിടുന്നു
താതന്റെ കൈ പിടിച്ചങ്ങിനെ പോകവേ
പീടിക തോറുമാ കൊച്ചു കണ്ണാൽ
കണ്ടോരു സാധനം അപ്പാടെ വാങ്ങുവാൻ
താതനോടന്നേരമോതിടുന്നു. ❕

രചന
    കെ എച്ച്  എടയന്നൂർ
10/ 6/ 1993

2020 ഓഗസ്റ്റ് 16, ഞായറാഴ്‌ച

ലോകത്തിനു തന്നെയും മാതൃകയെന്നു പ്രചരിപ്പിച്ചിരുന്ന കേരള മോഡലിന് കാലിടറുന്നു ; കേരളം ഇപ്പോള്‍ പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയിലേക്കാണു പോകുന്നതെന്ന് ഐ.എം.എ മുന്നറിയിപ്പ്കോട്ടയം: കോവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യത്തിനും ലോകത്തിനു തന്നെയും മാതൃകയെന്നു പ്രചരിപ്പിച്ചിരുന്ന കേരള മോഡലിന് കാലിടറുന്നു. തുടക്കത്തില്‍ കോവിഡിനെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞ കേരളം ഇപ്പോള്‍ പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയിലേക്കാണു പോകുന്നതെന്ന് ഐ.എം.എയുടെ മുന്നറിയിപ്പ്. പരിശോധനാഫലം ലഭിക്കാനുള്ള കാലതാമസമാണ് ഇവിടെ രോഗികളുടെ എണ്ണം അതിവേഗം ഉയര്‍ത്തുന്നതെന്നാണു കരുതുന്നത്. സാമ്പിള്‍ പരിശോധനയുടെ എണ്ണം കുറവായതും പരിശോധനാഫലം എത്താനുള്ള താമസവുമാണ് െവെറസ് വ്യാപനം അതിവേഗത്തിലാക്കിയത്.സാമ്പിളെടുത്ത് അഞ്ചു മുതല്‍ പത്ത് ദിവസം വരെയെത്തുമ്പോഴാണു ഫലമെത്തുന്നത്. ഇതിനിടെ രോഗിയില്‍നിന്നു പലരിലേക്കും െവെറസ് പകര്‍ന്നിരിക്കും. ഈ മാസം മൂന്നിനാണു സംസ്ഥാനത്ത് ഒരു ദിവസത്തെ രോഗികളുടെ എണ്ണം 200 കടന്നത്. അന്ന് 7,306 സാമ്പിള്‍ പരിശോധിച്ചപ്പോഴാണ് രോഗികളുടെ എണ്ണം 211 ആയി ഉയര്‍ന്നത്. ഒമ്പതിന് 12,592 സാമ്പിള്‍ പരിശോധിച്ചപ്പോള്‍ രോഗികളുടെ എണ്ണം 339 ആയി. പതിനെട്ടിനു രോഗികളുടെ എണ്ണം 593 ആയപ്പോള്‍ 18,967 സാമ്പിളാണ് പരിശോധിച്ചത്. 22-ന് 20,847 സാമ്പിള്‍ പരിശോധിച്ചപ്പോള്‍ രോഗികളുടെ എണ്ണം 1,038 ആയി.പിറ്റേന്ന് 22,433 പരിശോധന ഫലങ്ങളിലാണ് 1,078 പോസിറ്റീവായത്. ഇതനുസരിച്ച് പരിശോധന വര്‍ധിക്കുമ്പോള്‍ രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധന ഉണ്ടാകുന്നുണ്ട്. മേയ് നാലു മുതല്‍ വിദേശത്തുനിന്നും മറ്റുസംസ്ഥാനങ്ങളില്‍നിന്നും ആളുകള്‍ എത്തിത്തുടങ്ങിയതോടെയാണ് ഇവിടെ രോഗികളുടെ എണ്ണം വര്‍ധിച്ചത്. പരിശോധനയുടെ എണ്ണം കൂട്ടണമെന്ന് വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തുവെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. രോഗലക്ഷണമില്ലാത്ത രോഗികളില്‍നിന്നു മറ്റുള്ളവരിലേക്കു പകരുന്ന സാഹചര്യമുണ്ടായത് അതോടെയാണ്.പരിശോധനയുടെ കാര്യത്തില്‍ കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇപ്പോഴും പിന്നിലാണ്. സാമൂഹികവ്യാപനം നടന്നെന്നു രാജ്യത്താദ്യമായി പ്രഖ്യാപിച്ച പൂന്തുറയിലും പുല്ലുവിളയിലും പോലും വേണ്ടത്ര പരിശോധന നടത്താന്‍ കഴിയാതിരുന്നതാണ് രോഗവ്യാപനത്തിന്റെ തീവ്രത വര്‍ധിപ്പിച്ചതെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ആദ്യഘട്ടത്തില്‍ കേരളം പരിശോധനകളുടെ എണ്ണത്തില്‍ മുന്നിലായിരുന്നെങ്കിലും രോഗികള്‍ വര്‍ധിക്കുന്നതിന് ആനുപാതികമായി പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കഴിയാതിരുന്നതു വീഴ്ചയായി. രാജ്യത്തു മരണനിരക്ക് രോഗബാധിതരുടെ എണ്ണത്തിന്റെ നാലു ശതമാനമാണ്. മരണനിരക്ക് കുറവാണെന്നതു മാത്രമാണു കേരളത്തിന് ആശ്വസിക്കാനുള്ളത്..!

When I saw the Aiken On the journey to the end I am a natural person Love it I'm a stranger Good-hearted people More than half that The journey is over Thank you for the ruler of this world I say thank you On the journey of disgrace Let it be eternal Wait for the sorrow All is shot; Cheetah The bullet is undetermined I am intensifying the journey Burning Mana Male 21/11/1994 K.H. Edayannur

2020 മാർച്ച് 19, വ്യാഴാഴ്‌ച

ചെറു കഥ

" സ്വപ്നാടനം'

       "സ്വപ്നാടനം"  (ചെറുകഥ)
 
     കാൽ കാശില്ലാതെ കാലിയായ കുപ്പായ കീശയുമായി ഉൽസവ നഗരിയിലൂടെ ആൾക്കൂട്ടങ്ങൾക്കിടയിലൂടെ അലക്ഷ്യമായി അലയുമ്പോളാണ് പഴയ കാല സുഹൃത്തിന്റെ ക്ഷണം ...ഉൽസവ നഗരിയിലെ അരിക് ചേർന്ന് തിരക്ക് കൂടിയ കള്ള് ഷാപ്പിലേക്ക്....ക്ഷണം തൽക്ഷണം സ്വീകരിക്കതിരിക്കാൻ നിർവ്വാഹമില്ലാതെ  ബഹള മയമായ മദ്യപരിൽ നാമിരുവരും അലിഞ്ഞ് ചേർന്നു....ബഡ്ജറ്റ് കമ്മി കാരണം ഓർഡറുകൾക്ക്  വിരാമ നേരം വണ്ടിക്കുലിക്ക് വെച്ചിരുന്ന കാശും തപ്പിയെടുത്ത് മൂർത്തി കൂട്ടാനുള്ള അവസാന കുപ്പിക്കുള്ള  ഓർഡറാക്കി.. ആസ്വദിച്ച് ....ആരവ ലഹളകൾക്കിടയിൽ. അനവധി  പഴങ്കഥകൾ അയവിറക്കി ....ബില്ലുകളെല്ലാം ക്ലോസ് ചെയ്ത്  ജനകീയ ശാലയിൽ നിന്ന് പടിയിറങ്ങിയപ്പോൾ സുഹൃത്തിന്റെ ചോദ്യം?. നീയെങ്ങിനെയാ  നാട്ടിൽ പോകുന്നേ...വണ്ടിക്കൂലിയും  നാട്ടാരെ പോറ്റാൻ ചിലവാക്കീലേ...വാ വീട്ടിലേക്ക് കാലത്ത്‌  ചായയും കഴിച്ച് പോയാൽ മതി വണ്ടി കാശും തരാം...ന്തേ...!
   ഏയ്..ഒരുപാടായി കടപ്പാട് നീ  പൊക്കോ..ഇച്ചിരിയല്ലേ നടക്കാനുള്ളൂ  ഞാൻ ഇവിടെയൊക്കെ കറങ്ങി ഒന്ന് കൂടി ഉൽസവ ലഹരിയിൽ ലയിച്ച് നടക്കട്ടെ..നേരം വെളുക്കുമ്പോൾ  വല്ല ഓസി വണ്ടിയും കിട്ടുമോന്ന് നോക്കാം നീ പൊക്കോ...
  ദീർഘകാല സൗഹൃദ പുതുക്കലിൽ സ്നേർദ്ര ആലിംഗനാന്തരം മൗനീ ബാഷ്പീകരണം...! ഇരുവരും ഇരു ദിശയിലേക്ക്.....
   വീണ്ടും.. തിരക്ക് വിട്ടൊഴിയാത്ത ആൾക്കൂട്ടങ്ങൾക്കിടയിലൂടെ ഏകാന്ത യാത്ര..
  "ഏയ്...നിക്കെടാ അവിടെ...നീയെന്താടാ കാട്ടിയേ...നിന്നെ ഞാൻ.."
 ഒരു നിമിഷം ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല തള്ളയെ ആരോ എന്തോ ചെയ്തൂന്ന് തോന്നുന്നല്ലോ.. ആൾക്കൂട്ടം ചികഞ്ഞ് മാറ്റി എന്റെ നേരെ ആക്രോശിച്ച് കൊണ്ട് തള്ള കലി തുള്ളുകയാണ്  
  പടച്ചോനെ ഇവർക്ക് എന്തോ ധാരണ പിശക് പറ്റിയതാണോ...ആരേലും വല്ല വേലത്തരവും ഒപ്പിച്ച് തള്ളക്ക് ആള് മാറിയതാണോ..ഒന്നും മനസ്സിലാകുന്നില്ല  
 കുറ്റവാളിയെ നോക്കും വിധമുള്ള സഹോദരന്മാരുടെ കുന്തമുന നോട്ടങ്ങൾ അവഗണിച്ച്  കലി തുള്ളുന്ന അമ്മച്ചിയോട് " നിങ്ങൾ എന്താണ് പറയുന്നത് തെളിച്ച് പറയൂ  ഞാൻ എന്ത് ചെയ്തൂന്നാണ്  ...എന്താണ്... എന്താണ്.. ചെയ്തതെന്ന് പറയൂ..
     അങ്കക്കലി മൂത്ത ചേകവരെപ്പോലെ  
 " നിനക്ക് ഞാൻ കാട്ടിത്തരാമെടാ"  ആക്രോശിച്ച് കൊണ്ട് ആൾക്കുട്ടത്തിൽ നിന്നും മറ്റൊരു ഭാഗത്തേക്ക് നീങ്ങി ...ക,മ മിണ്ടാതെ കൂത്ത് കണ്ടാസ്വതിച്ച ...കൂട്ടങ്ങളും പലവഴി പോയി...
  "ഹോ.".. എന്തായീ കേട്ടത് ..എന്നാലും തള്ള എന്ത് പറ്റിയതാണ് ...എന്ത് ചെയ്തു എന്ന് തെളിച്ച് പറഞ്ഞിട്ടും ഇല്ലാ എന്തായിരിക്കും സംഭവം...?
   എന്തേലുമാകട്ടെ ഒഴിഞ്ഞ് പോയല്ലോ...ഹോ കഷ്ടം തന്നെ..!
 ഇനി അല്പം വിശ്രമിക്കാം ബസ്സ്റ്റാന്റിലേക്ക് അല്പം വിജനവഴിയിലൂടെ ഒരു ഷോട്ട് കട്ട് യാത്ര...
     ഓരോ  റ്റ്യൂബ് ലൈറ്റുകൾ താണ്ടുമ്പോഴും  നിഴലുകൽ വഴി മാറുന്ന കാഴ്ച മാത്രം   ഏറെ നടന്ന ശേഷം ചുമ്മാ ഒന്ന് നിരനിരയായി കത്തി നിൽക്കുന്ന റ്റ്യൂബ് ലൈറ്റിന്റെ ഭംഗി ആസ്വതിക്കാനായി തിരിഞ്ഞ് നോക്കി 
  ങേ എന്താ അത്
കുറേ  പോലീസ് കാരും അതിലേറെ ആൾക്കരും ഓടി വരുന്നത് കണ്ട് അമ്പരന്ന് നിൽക്കവേ 
" ഇവരൊക്കെ എങ്ങോട്ടാണാവൊ ഈ ഓടുന്നത് " ചിന്താ മുക്തനാവും മുൻപേ  പോലീസ് സംഘം തന്നെ വളഞ്ഞ് കഴിഞ്ഞിരുന്നു  തെല്ലമ്പരപ്പോടെ കാര്യം തിരക്കാൻ ഭാവിക്കുമ്പോഴേക്കും  പോലീസ് മുഷ്ക്കരന്മാരുടെ കരവലയത്തിൽ അകപ്പെട്ടിരുന്നു 
 എന്താണ്   എന്താണ്   ശേഷം ചോദിക്കാൻ പോലും അനുവദിക്കാതെ   ഏതോ ഭീകര കുറ്റവാളിയെ പിടിച്ച വിജയാഹ്ലാദത്തിൽ  ആൾക്കൂട്ട ആരവത്തോടെ ആനയിച്ച് തിരിച്ച് നടത്തവേ  നേരത്തെ നടന്ന സംഭവങ്ങൾ മനസ്സിൽ മിന്നി മറയുകയാണ്  " നിനക്ക് ഞാൻ കാട്ടിത്തരാമെടാ" ആ തള്ള വിളിച്ച് പറഞ്ഞു പോയ കാര്യം  ഓ അതിന്റെ ബാക്കിയാണോ  ഇതൊക്കെ  ആർക്കും ഒരു അല്ലലും അലട്ടിനും ആഗ്രഹിക്കാത്ത തനിക്കെന്താ   ഇങ്ങനെയൊക്കെ?  ചിന്താമുക്തനാകുമ്പോഴേക്കും തള്ളയും പരിവാരങ്ങളും അതേ സ്ഥലത്ത്  നമ്മുടെ സംഘത്തെ സ്വാഗതം ചെയ്യനെന്ന പോലെ നില്പാണ്...
 പോലീസ് കാർ എന്നെ ജഡ്ജിക്ക് മുന്നിൽ പ്രതിയെ ഹാജരാക്കും വിധം നിർത്തി  അവരോട് സംഭവം വിശദീകരണം ആവശ്യപ്പെട്ടു 
   ങാ  ഇവനാണെന്ന് തോന്നുന്നു   എന്റെ മടിക്കുത്തിലിരുന്ന പണമടങ്ങിയ പേഴ്സും,മുറുക്കാൻ പൊതിയും അടിച്ച് മാറ്റി സാറേ പിറകിൽ കൂടി എന്റെ നാഭിക്ക് കൈയ്യമർന്നപ്പോൾ ഞാൻ മൂത്രമൊഴിച്ച് പോയീ സാറേ   പേഴ്സും പണവും പോയീ സാറേ  ന്ന് പറഞ്ഞ് സ്വന്തം നെഞ്ചിലേക്ക് ആഞ്ഞൊരടി 
 ഏയ് നിങ്ങളെന്താ  ഇങ്ങനെ ഏയ്  ഏയ്   പോലീസ് കാരൻ ഇടപെടുന്നതിനിടയിൽ  
നെഞ്ചിലിടിച്ച വേദനയിൽ  തലോടിക്കൊണ്ട് തള്ള ഓർക്കാപുറത്ത് വേദനിക്കുന്ന തന്റെ ഹൃദയഭാഗത്ത് തടവാനായി യാന്ത്രികമായി കൈയ്യിട്ടു   കൈ പുറത്തേക്കുള്ള വഴിയിൽ തന്റെ കാണാതായ പേഴ്സും ഒപ്പം   പാലാഴി കടഞ്ഞ് ലക്ഷ്മി ദേവി വന്നത് പോലെ !  
  അമ്പരന്ന് നിന്ന പോലീസ് സംഘത്തിന് ചുറ്റും ആൾക്കൂട്ട പരിഹാസ ചിരിയുടെ പൂര പടക്കം !

" ഉറക്കത്തിലെ സ്വപ്നത്തിൽ നിന്നും ഞെട്ടിയുണർന്ന പാടെ ജ്യാളതയോടെ ചുറ്റുപാടും നോക്കി  ശൂന്യതയിൽ അന്ധകാരം മാത്രം  
 ഗാഢമായ ഒരു ചിന്ത അവശേഷിച്ചു അപ്പൊഴും      ആരായിരിക്കും ആ തള്ളയുടെ പള്ളയിൽ കൈ കടത്തിയ "വിരുതൻ"!!?

2019 ജൂൺ 26, ബുധനാഴ്‌ച

കവിത

പൊൻപുലരി"
  ജന്മാന്തരങ്ങളായ് തേടുന്നു നിന്നെ
പൊൻ പുലരി നീ വന്നണയാത്തതെന്തെ
വേഴാമ്പൽ തേടുന്നു ചക്രവാളത്തിലായ്
കുടിനീരിനായ് മഴ തേടുന്നിതെപ്പൊഴും
ശോകം നിറഞ്ഞന്ധകാാരത്തിനപ്പുറം
ഉദയമാകാനിടറുന്ന നെഞ്ചിലെ
ആത്മഹർഷത്തിൻ പുളകങ്ങളാലെയും
ജീവിത വീഥിയിൽ കർത്തവ്യമേറെയും
അന്യമായധഃപതിച്ചോരു മർത്യരും
മായാമരീചികയേറെയായിന്നിതാ
കേഴുന്നു മോചനകാന്തിക്കു വേണ്ടിയും
ഇപ്പാരിലേറ്റം ജയിക്കുന്നു തിന്മയും
ശ്വാസം പിടിച്ചു മരിക്കുന്നു നന്മയും
ഉന്മയാലിനിയെന്നുമീ സഹജരെ
ഉൾപൊരുൾ കാട്ടുവാനാവില്ല പാരിലും
പൊയ്മുഖമാണേറെ കാണുവാനെങ്ങുമെ
പൊയ്കളാണിന്നു തിളങ്ങുന്ന തേറെയും
അപരനിന്നെന്തു വന്നു പതിക്കിലും
അഹമെന്ന ഭാവം നയിക്കുന്നു നമ്മളെ
അത്യാഗ്രഹം മാത്രമെല്ലാർക്കുമെപ്പൊഴും
ചിത്തത്തിലാടിക്കളിക്കുന്നിതെപ്പൊഴും
ഇത്തിരി സൗകര്യമൊത്തുവന്നീടുകിൽ
പോരെന്നു തോന്നുന്നു മാനവനെപ്പൊഴും
കീഴോട്ട് നോക്കുവാനൊട്ടും മുടിയാതെ
ഗമിക്കുന്നു മാനസം മേലോട്ടു തന്നെയും
ചിത്തം തുളുമ്പിടും ഭൂമിയാം മതാവ്
ഏകിയതെല്ലയോ പാരിതിൽ സമ്പത്ത്
കൈക്കലാക്കുന്നു മുഷ്കിനാലേവനും
ഏഴകൾ പാരിതിൽ തെണ്ടുന്നിതെന്നുമേ
സമ്പ്ന്നരേറെ ചിരിക്കയാണപ്പൊഴും.
മാനവകുലമേറെയിപ്പൊഴും ഭൂമിയിൽ
സംസ്കാര ശൂന്യമായ് തമ്മിലടിക്കുന്നു
ജാതി ,മതത്തിന്റെ പേരിലാണെങ്ങുമെ
കത്തിക്കരിയുന്നു മാനവ മാനസം
രാഷ്ട്രീയ വൈരിയിലെന്നുമീീ മർത്യനെ
വെട്ടി നുറുക്കുന്നു സംസ്കാരശൂന്യമായ്
രണഭൂമി പോലെ ചീറുന്നു ബോംബുകൾ
ചിന്നിച്ചിതറി തെറിക്കുന്നു ചേതന-
യറ്റെത്ര മാനവർ ബോധമില്ലാതെയും
വിരഹിണി ;തേങ്ങുന്നു വിധവകൾ
മാതാപിതാക്കൾക്ക് പുത്രനില്ലാതെയും
ഉണ്ണികൾക്കിന്നു താതനില്ലാതെയും
കാരണം ചൊല്ലുവാനാവതില്ലല്ലോ
അത്രമേൽ ലജ്ജയാണിന്ന് മുന്നവും
രാഷ്ടത്തെ സേവിക്ക തൻ പുണ്യ കർമ്മവും
മനഃസാക്ഷിയാലെ പ്രതിജ്ഞ ചെയ്തോർ
സോദരന്മാരിവരെന്നോർത്തിടുമ്പോൾ.!
സത്യം ,സമത്വ ,സ്വാതന്ത്ര√ മുള്ളോരു
പുലരിക്കു വേണ്ടിയും മാനവൻ..!
യാചിക്കയാണനാഥമായിപ്പൊഴും
പാരിതിൽ മോഹന സുന്ദര സ്വപ്നമായ്
പൊൻപുലരി നീയെന്നു വന്നിടും
നിന്നെ പ്രദീക്ഷിച്ചു നാളുകളെണ്ണിയീ-
പാരിതിലേറ്റം സഹിച്ചു നാം
നിശ്ചയം നീവന്നു നാളെയീ ഞങ്ങളെ
സ്നേഹസമുദ്രത്തിലാറാടിക്കും
ഭൂമി മാതാവിൻ കേഴുന്ന മാനസം
തുള്ളിത്തുളുമ്പിടു മാനന്ദമായന്ന്
നീലാംബരത്തിലും കാർമുകിൽ കണ്ണിലും
അന്നാനന്ദബഷ്പം കുളിരേകുമല്ലോ !

കെ.എച്ച്.Edayannur
(1991