2015 ജൂലൈ 31, വെള്ളിയാഴ്‌ച

സന്ധ്യേ‼‼‼

വൈശാഖ സന്ധ്യയിൽ വാനത്ത് പൂത്തൊരു
സിന്ദൂര മേഘമെ    നീയിന്നേതൊരു
രാഗം പാടുന്നുവോ  മൂകമാം
വേദന  തൻ  ഗീതമോ( വൈശാഖ..)

നിന്നന്ത:രത്മാവിലേതോ മുറിപ്പാടിൻ
അവ്യക്ത ചിത്രമോ ശോണിതമായ്
കാലചക്രത്തിൻ ഞെരിയും കരാളമാം
താണ്ഠവ മാടിയോ നിന്റെ  നെഞ്ചിൽ ( വൈശാഖ)

മണ്ണിനും വിണ്ണിനുമുടയോർ തന്നാലെയും
പരിണാമ മിന്നും   തുടരുന്നുവോ
നിന്റെയാ മാറിലും ഇങ്ങോരു നെഞ്ചിലും
ശോണിതമല്ലോ  ഇന്നൊരുപോൽ ( വൈശാഖ)

മാരിക്ക് തേടുമാ  വേഴാമ്പലും
ഞ്ങ്ങളു മെല്ലാം ഒന്നു തന്നെ
പുത്തനുഷസ്സിനെ കാത്തിരിക്കും
മൂകാരി രാഗത്തിൻ. ഈണമോടെ( വൈശാഖ...)

           രചന....                           കെ എച്ച് എടയന്നൂർ
31-3-1995

2015 ജൂലൈ 26, ഞായറാഴ്‌ച

↪❇❇കാലനെ കണ്ട നേരം ❇❇↩

അന്ത്യമീ യാത്രയിൽ
സയൂജ്ജ്യനാകട്ടെ ഞാൻ
സ്നേഹമന്യമീ പാരിതിൽ
അന്യനാണല്ലൊ ഞാൻ
സൽഗുണ സമ്പന്ന മർത്ത്യരേ
ഇതിലേറെയെന്നുടൽ പാതിയേ
യാത്രയാകുന്നു ഞാനന്ത്യമായ്
ഈലോക വാഴ് വിന്ന് നന്ദിയും
നന്ദിയാരോട് ചൊല്ലേണ്ടു ഞാനി
നിന്ദയില്ലാത്ത യാത്രയിൽ
ശാശ്വതമാല്ലാതനശ്വര മാകട്ടെ
ദുഃഖാശ്രു താങ്ങുവാൻ വയ്യിനി
സർവ്വം വെടിയുന്നു ; ചേതന
വെടിയുമോ നിർണ്ണയമില്ലിത്
യാത്രയാവട്ടെ ഞാൻ തീവ്രമാം
കത്തുന്ന മാനസ മാലെയും
മംഗളം...മാലോകർക്ക് ..മംഗളം..!

   21/11/1994                      രചന:  കെ.എച്. എടയന്നൂർ

2015 ജൂലൈ 8, ബുധനാഴ്‌ച

പ്രഭാതം .

കപടമീ...!

സരിതതൻ പേരുകേട്ടാാലായിരം നാവാണി
കേരള മണ്ണിലെ ചാപാലി ഘ്രാണം പിടിക്കുന്ന് പേപ്പട്ടി കൂട്ടവും
ബൾക്ക്‌ മെസേജ്‌ കൂട്ടമടിക്കുന്ന
ചെമ്പനും നീലയും കട്ടക്കൂട്ടവും
സി ഐ ഡി മൂസയും കരിങ്കോട്ടു മൂരാച്ചി മർക്കട തസ്കര വർഗ്ഗവും.
നേരെന്ന് നൊട്ട നുണക്കുന്ന വേശ്യകൾപോലും നമിക്കുന്ന്
കൂതറ ചാനലും
വിഡ്ഡികൾ നിങ്ങൾ തൻ ലക്ഷ്യമോ
കുറുക്കന്റെയന്നത്തെ മോഹേന "മുഖ്യന്റെ രാജിയും "

↕അറിയപ്പെടാത്ത രഹസ്യം ↕

"അറിയപ്പെടാത്ത രഹസ്യം"
കാന്തനെ കാണാഞ്ഞേറെ വേദന സഹിച്ചല്ലൊ
പ്രിയനെ കാത്തിങ്ങേറെ തേങ്ങുന്നുഹൃദ്ങ്കവും
മാമലകാട്ടിലായി കാലത്തേ പോയതല്ലെ
മൂവന്തിയായിട്ടിന്നും പോരാത്തതെന്തേ നഥൻ
ഞാനെന്തു ചെയ്യേണ്ടതെൻ മാതാവേ ജഗത് പതേ
ആപത്തു വന്നുപോയോ ആരണ്യം തന്നിലങ്ങ്
ഹിംസജന്തുക്കളെങ്ങാൻ ആപത്തിൽ പെടുത്തിയോ
അപാരമുയരത്തിലേറിയാ പനതന്നിൽ
കാലക്കേടുതന്നാലെ വല്ലതും പിയണഞ്ഞുവോ
നാഥനെ കാണാഞ്ഞിങ്ങു ഞാനെന്തു ചെയ്തീടുവാൻ
പോയിനോക്കീടുവാനായ് യാത്രയാവുക തന്നെ
ഇമ്മട്ടിൽ നിരൂപിച്ച് വിമ്മിട്ടം നിറഞ്ഞോരു
ഹൃദയം പേറിക്കൊൻണ്ട് കാനനം തന്നിലേക്ക്
യാത്രയായ് തൻ കാന്തനെ തേടുവാനവളുമെ...
പാടവും കടന്നവൾ മുന്നിലെ ഗിരി നോക്കി
നെടുവീർപ്പുയർത്തിക്കൊണ്ടോടിക്കേറി
കൂരിരുൾ പരന്നല്ലോ കാട്ടിലും തൻ ഹൃത്തിലും
ഞാനെന്തു വേണ്ടുവെന്റെ മാതാവെ ജഗത്പതേ
മാനസം വെന്തീടുന്നു കാലുകൾ കുഴയുന്നു
കൂക്കുന്നു കുറുക്കനും ഓടിയാ പാവത്തിന്റെ
കാൽപെരുമാറ്റം കേട്ട് നിശബ്ദനായി ദൂരെ
ഗർജ്ജനം വന്യമൃഗ സമീപ്യമറിഞ്ഞവൾ
ഭയമൊട്ടില്ലാതെയും ഏറിയാ കൊടുമ്മല
തളർന്നങ്ങവശയായ്‌ എത്തിയാ പാവംതന്റെ
കണവൻ ചെത്തീടുന്ന പനതൻ ഓരം നിന്നൂ
കാണുവാനില്ലായെങ്ങും കാന്തനും മറ്റാരുമെ
താനെന്തുചെയ്യേണമെന്നേറെയും ചിന്തിച്ചവൾ
കാന്തനെ വിളിച്ചേറെ കരഞ്ഞങ്ങാനനത്തിൽ
കണ്ടുതൻ മുന്നിലായിട്ടിരുട്ടിലവ്യക്തമായ്
മുൻപവൾ കാണാത്തോരു കല്ലിലായിരുന്നവൾ
കാലിലായ് തടഞ്ഞല്ലോ കാന്തന്റെയായുധങ്ങൾ
ഏറെയും ചിന്തിച്ചവൾ നീറുമാ ഹൃദയത്താൽ
മൂകമായിരുന്നൂപോയൊരു പാവ പോലെ
ഭേദിച്ചൂ നിശബ്ദത മുഴങ്ങിയട്ടഹാസം
ഭയന്നൂ വിറച്ചവൾ മുന്നിലായ് കണ്ടാ രൂപം
താടിയും മുടിയുമാ തീപ്പാറും കണ്ണുകളും
കയ്യിലോ തീപ്പന്തവും അണഞ്ഞങ്ങിരിക്കുന്നു
ആരിതുകാട്ടാളനോ തൻ കഥ തീരുമിപ്പോൾ
എന്നങ്ങു നിരൂപിച്ചു വിറച്ചങ്ങാലില പോലെ
തന്നുയിർ പോകുമ്മുന്നെ ചോദിക്കാനുറപ്പിച്ചു
ഗദ് ഗദയായി പാവം തൊഴുകൈ കൂപ്പിനിന്നു
ഭയമേതും വേണ്ട പെണ്ണേ നീനിൻ കാന്തനെ
തേടുന്നതാണെന്നറിയാം പതിവ്രതേ
കണവൻ മുന്നിലിതാ .കല്ലായിക്കഴിഞ്ഞുപോയ്
ആയുധം കാണുന്നില്ലേ ചാരത്തായ്കിടപ്പതും
നിന്റെയീയൗവനത്തിൻ സാപീപ്യമാസ്വതിക്കാൻ
വഴങ്ങുമെന്നാൽ നിന്റെ നാഥനെ തിരിച്ചേകാം
എന്നങ്ങുമൊഴിഞ്ഞിട്ടൊരട്ടഹാസം മുഴക്കി
ഭയന്നു വിറച്ചവൾ.കാന്തൻ വേണ്ടിത്തന്നെ
ബലിയർപ്പിക്കാനെന്നപോലെ വഴങ്ങി മൂകം ശോകം
കാമംദഹിച്ചൊരാ കശ്മലൻ ക്കാട്ടാളനും
മൊഴിഞ്ഞു കണ്ണുപൊത്തിയിരിക്കൂ തെല്ലൂനീയും
കാന്തനെ ജനിപ്പിക്കാം ശിലയിൽനിന്നുമിപ്പോൾ
പവമാപാവ പോലെ ആജ്ഞയിൽ മൂകം ശോകം
ദുഷ്ടനാം കാട്ടാളനാ ചാരത്തേ വന്മരത്തിൻ
പിന്നിലായ് കെട്ടിയിട്ടാ സധുവിൻ ചാരെ ചെന്നു
നിൻപ്രീയ തോഴിവന്നൂവെന്നോരു കാരണത്താൽ
വിടുന്നൂ നിന്നെ ഞാനും വരൂനീ മൂകം കൂടെ
എന്നങ്ങ് മൊഴിഞ്ഞിട്ടാ കെട്ടുകളഴിച്ചല്ലൊ
കൈപിടിച്ചൊച്ചയില്ലാതിരുത്തിയാ ശിലതന്നിൽ
വായിലായ് തിരുകിയാ പച്ചില വലിച്ചൂരി
ശാരികേ കൺ തുറക്ക നീ നിന്റെ നാഥനുമിതാ മുന്നിൽ
അന്യോന്യമൊന്നും തെല്ലുംചോദ്യങ്ങളില്ലാതേയും
പോകയും വാഴ്ക നിങ്ങൾ..!!!
കെ. എച്ച്. എടയന്നൂർ

✳ സ്വന്തം കവിതകൾ ✳


പൊൻപുലരി"

  ജന്മാന്തരങ്ങളായ് തേടുന്നു നിന്നെ

പൊൻ പുലരി നീ വന്നണയാത്തതെന്തെ

വേഴാമ്പൽ തേടുന്നു ചക്രവാളത്തിലായ്

കുടിനീരിനായ് മഴ തേടുന്നിതെപ്പൊഴും

ശോകം നിറഞ്ഞന്ധകാാരത്തിനപ്പുറം

ഉദയമാകാനിടറുന്ന നെഞ്ചിലെ

ആത്മഹർഷത്തിൻ പുളകങ്ങളാലെയും

ജീവിത വീഥിയിൽ കർത്തവ്യമേറെയും

അന്യമായധഃപതിച്ചോരു മർത്യരും

മായാമരീചികയേറെയായിന്നിതാ

കേഴുന്നു മോചനകാന്തിക്കു വേണ്ടിയും

ഇപ്പാരിലേറ്റം ജയിക്കുന്നു തിന്മയും

ശ്വാസം പിടിച്ചു മരിക്കുന്നു നന്മയും

ഉന്മയാലിനിയെന്നുമീ സഹജരെ

ഉൾപൊരുൾ കാട്ടുവാനാവില്ല പാരിലും

പൊയ്മുഖമാണേറെ കാണുവാനെങ്ങുമെ

പൊയ്കളാണിന്നു തിളങ്ങുന്ന തേറെയും

അപരനിന്നെന്തു വന്നു പതിക്കിലും

അഹമെന്ന ഭാവം നയിക്കുന്നു നമ്മളെ

അത്യാഗ്രഹം മാത്രമെല്ലാർക്കുമെപ്പൊഴും

ചിത്തത്തിലാടിക്കളിക്കുന്നിതെപ്പൊഴും

ഇത്തിരി സൗകര്യമൊത്തുവന്നീടുകിൽ

പോരെന്നു തോന്നുന്നു മാനവനെപ്പൊഴും

കീഴോട്ട് നോക്കുവാനൊട്ടും മുടിയാതെ

ഗമിക്കുന്നു മാനസം മേലോട്ടു തന്നെയും

ചിത്തം തുളുമ്പിടും ഭൂമിയാം മതാവ്

ഏകിയതെല്ലയോ പാരിതിൽ സമ്പത്ത്

കൈക്കലാക്കുന്നു മുഷ്കിനാലേവനും

ഏഴകൾ പാരിതിൽ തെണ്ടുന്നിതെന്നുമേ

സമ്പ്ന്നരേറെ ചിരിക്കയാണപ്പൊഴും.

മാനവകുലമേറെയിപ്പൊഴും ഭൂമിയിൽ

സംസ്കാര ശൂന്യമായ് തമ്മിലടിക്കുന്നു

ജാതി ,മതത്തിന്റെ പേരിലാണെങ്ങുമെ

കത്തിക്കരിയുന്നു മാനവ മാനസം

രാഷ്ട്രീയ വൈരിയിലെന്നുമീീ മർത്യനെ

വെട്ടി നുറുക്കുന്നു സംസ്കാരശൂന്യമായ്

രണഭൂമി പോലെ ചീറുന്നു ബോംബുകൾ

ചിന്നിച്ചിതറി തെറിക്കുന്നു ചേതന-

യറ്റെത്ര മാനവർ ബോധമില്ലാതെയും

വിരഹിണി ;തേങ്ങുന്നു വിധവകൾ

മാതാപിതാക്കൾക്ക് പുത്രനില്ലാതെയും

ഉണ്ണികൾക്കിന്നു താതനില്ലാതെയും

കാരണം ചൊല്ലുവാനാവതില്ലല്ലോ

അത്രമേൽ ലജ്ജയാണിന്ന് മുന്നവും

രാഷ്ടത്തെ സേവിക്ക തൻ പുണ്യ കർമ്മവും

മനഃസാക്ഷിയാലെ പ്രതിജ്ഞ ചെയ്തോർ

സോദരന്മാരിവരെന്നോർത്തിടുമ്പോൾ.!

സത്യം ,സമത്വ ,സ്വാതന്ത്ര√ മുള്ളോരു

പുലരിക്കു വേണ്ടിയും മാനവൻ..!

യാചിക്കയാണനാഥമായിപ്പൊഴും

പാരിതിൽ മോഹന സുന്ദര സ്വപ്നമായ്

പൊൻപുലരി നീയെന്നു വന്നിടും

നിന്നെ പ്രദീക്ഷിച്ചു നാളുകളെണ്ണിയീ-

പാരിതിലേറ്റം സഹിച്ചു നാം

നിശ്ചയം നീവന്നു നാളെയീ ഞങ്ങളെ

സ്നേഹസമുദ്രത്തിലാറാടിക്കും

ഭൂമി മാതാവിൻ കേഴുന്ന മാനസം

തുള്ളിത്തുളുമ്പിടു മാനന്ദമായന്ന്

നീലാംബരത്തിലും കാർമുകിൽ കണ്ണിലും

അന്നാനന്ദബഷ്പം കുളിരേകുമല്ലോ !


കെ.എച്ച്.Edayannur

(1991